Wednesday, November 26, 2008

നേരിന്റെ പക്ഷത്തു നില്‍ക്കാന്‍ നെഞ്ചുറപ്പിന്റെ പ്രവാഹം

മലപ്പുറം: ധാര്‍മ്മിക വിപ്ലവ മുന്നേറ്റത്തിന്റെ വരവറിയിച്ച്‌ മലപ്പുറത്ത്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ത്ഥാനത്തിന്റെ മഹാ പ്രവാഹം. കര്‍മധന്യമായ ഇന്നലകളുടെ വിപ്ലവ വീര്യവുമായി ആധര്‍ശ പോരാളികള്‍ ആര്‍ത്തലച്ചെത്തിയപ്പോള്‍ പോരാട്ട ഭൂമിക ഹരിത- ധവള-നീലിമയില്‍ പൂത്തുലഞ്ഞു. സംഘ ഗാഥയുടെ ഉണര്‍ത്തുപാട്ടുമായി ചുവടുവെച്ച സുന്നി കൈരളിയുടെ സമര ഭടന്മാര്‍ വീരോതിഹാസങ്ങളുടെ ദീപ്തസ്മരണകളില്‍ ധന്യമായ വാരിയന്‍കുന്നന്റെ മണ്ണിന്‌ വിപ്ലവ ചൈതന്യം പകര്‍ന്നു. എസ്‌എസ്‌എഫ്‌ ജില്ലാ പ്രതിനിധിസമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ നടന്ന വിദ്യാര്‍ത്ഥിറാലി ആസ്ഥാന നഗരിയെ ശുഭ്ര സാഗരമാക്കി. നേരിന്റെ പക്ഷത്തുനില്‍ക്കാന്‍ നെഞ്ചുറപ്പോടെ ധര്‍മ പതാക വാഹകര്‍ ഒഴുകിയെത്തിയപ്പോള്‍ മലപ്പുറം മൂവര്‍ണ ശോഭയില്‍ മുങ്ങി. വൈദേശികാധിനിവേശത്തെ നെഞ്ചുറപ്പോടെ നേരിട്ട ഉമര്‍ഖാസിയുടെയും മമ്പുറം തങ്ങളുടെയും വാരിയന്‍ കുന്നന്റെയും ആലിമുസ്ലിയാരുടെയും പിന്‍മുറക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യമക്കളെ കൊല ചെയ്യുന്ന നരാധന്മാര്‍ക്കും രാജ്യം കാക്കേണ്ട സേനയില്‍ പോലും നുയഞ്ഞു കയറി കങ്കാണി പളിചെയ്യുന്ന ഫാസിസ്റ്റുകള്‍ക്കും കനത്ത താക്കീതു നല്‍കി. ഒത്തിണക്കവും അച്ചടക്കവും സംഗമിച്ച റാലി ചിട്ടപ്പെടുത്തിയ മനസ്സും ശരീരവുമായി ചുവടുവെച്ചപ്പോള്‍ പ്രകടനവും സമ്മേളനവും ഏറെകണ്ട ജില്ലക്ക്‌ പുത്തന്‍ അനുഭവമാണ്‌ പകര്‍ന്നത്‌. സ്ഫോടനങ്ങളും പൊട്ടിത്തെറികളും ഇസ്ലാമിന്റെ തലയില്‍ ചാര്‍ത്തി നിര്‍വൃതിയടങ്ങുന്നവരെ കരുതിയിരിക്കാന്‍ റാലി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്വം എട്ടുനിലയില്‍ പൊട്ടുമ്പോയും കാലുപിടിക്കാന്‍ ഓടി നടക്കുന്ന അധികാരി വത്തോടപ്പം കൂട്ടുകൂടാനാവില്ലന്ന്‌ റാലി മുന്നറിയിപ്പ്‌ നല്‍കി. ആധര്‍ശബോധത്തിന്റെ ആത്മ വീരവുമായി നെഞ്ചുറപ്പോടെ നീങ്ങിയ പ്രകടനത്തിന്റെ മുന്‍നിര സമാപന സമ്മേളന വേദിയായ കോട്ടപ്പടിയില്‍ എത്തിയിട്ടും പ്രകടനം തുടങ്ങിയ മൂന്നാ പടിയില്‍ നടന്നു നീങ്ങാന്‍ പ്രവര്‍ത്തകര്‍ ബാക്കിയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച പ്രകടനം മൂന്നാം പടിയില്‍ നിന്നും ജൂബിലി റോഡ്‌ വഴി പാലക്കാട്‌ റോഡിലൂടെ ബസ്റ്റാന്‍ഡ്‌ റോഡ്‌ വഴി നഗരം ചുറ്റി കോട്ടപടി ഡിഡി ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു. പതിനായിരങ്ങള്‍ കോട്ടപടിയില്‍ സംഗമിച്ചപ്പോള്‍ അത്‌ സുന്നി പടയുടെ മുന്നേറ്റത്തില്‍ മറ്റൊരു ചരിത്രമായി. മലപ്പുറം നഗരത്തെ കാല്‍ക്കീഴിലൊതുക്കി നടന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ സംഘടനയുടെ ജില്ലാ നേതാക്കളായിരുന്നു. തൊട്ടു പിന്നില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അണിനിരന്നു. ജില്ലാ പ്രതിനിധികള്‍ വിപ്ലവാഘോഷം മുഴക്കി മൂവര്‍ണകൊടിയേന്തി നീങ്ങിയത്‌ കണ്ടു നിന്നവരുടെ മനംകവര്‍ന്നു. ഇവര്‍ക്ക്‌ പിന്നാലെ അലകടലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രണ്ടു നിരയായി നീങ്ങി. പ്രവര്‍ത്തകരുടെ ഒഴുകില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടിയപ്പോള്‍ റാലിക്കഭിവാദ്യമര്‍പ്പിച്ച്‌ ഇരു വശവും നൂറുക്കണക്കിനാളുകളാണ്‌ ഇടംപിടിച്ചത്‌.
25/11/2008

1 comment:

prachaarakan said...

ധാര്‍മ്മിക വിപ്ലവ മുന്നേറ്റത്തിന്റെ വരവറിയിച്ച്‌ മലപ്പുറത്ത്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ത്ഥാനത്തിന്റെ മഹാ പ്രവാഹം